പാതിരയായപ്പോള്‍ കോഴി കൂവി, നാരായണി എഴുന്നേല്ക്കാന് മടിച്ചു.മുതലാളിത്ത തകര്‍ച്ച ആസന്നമാണെന്ന് കരുതി ഇത്ര നേരെത്തെ എഴുന്നെല്‍ക്കെണ്ടെന്നു കോട്ടുവായ സന്ദേശമയച്ചെങ്കിലും തമിഴറിയാവുന്ന കോഴികള്‍ സമ്മതിച്ചില്ല.അവറ്റകള് പിന്നെയും കൂകി. നാലുമാസംമുന്പ് ഇതേപോലുള്ള ഒരു രാത്രിപടത്തിനിടയിലാണ് കോഴി കൂവിയത് , അന്നതിനെ കറിവച്ചു തിന്നു.
ചെറ്റയ്ക്ക് മുട്ട് കിട്ടാത്തത് കൊണ്ടോ എന്തോ മുന്‍വാതില്‍ നായര്‍സവാരിക്കുള്ള വീതിയില്‍ തുറന്നു കിടന്നു.
ഭര്‍ത്താവ് എഴുത്തുകാരനായതിനാല്‍ എന്നും പ്രാതല്‍ കോഴി തന്നെ.തീറ്റയുടെ കാര്യത്തിലെങ്കിലും അങ്ങേരു ഒരു ആട് ജീവിതമാണ് നയിക്കുന്നത്...കണ്ടമാനം പുല്ലുണ്ടെങ്കിലും നക്കിയേ കുടിക്കൂ ,
അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ ചെക്കുപോസ്റ്റു വഴി കടന്നു വന്നപ്പോള്‍ ബന്ധപെട്ട ഉദ്യോഗസ്ഥന്മാര് ചീട്ടുകളിക്കുകയായിരുന്നു.
കഴിഞ്ഞ തവണ കൃതാവിനെ താടിയാക്കി ധനമന്ത്രി ആളുകളെ ഐസ്സാക്കിയതാണ്.
ഒറ്റതവണ തീര്‍പ്പാകിയാല്‍ പിന്നെ ബാക്കി തവണ ഭരിക്കേണ്ടിവരില്ല എന്ന പത്രപരസ്യം അറ്റ് ലസ്സ് ജ്വല്ലറിയുടെ ജനകോടികള്‍ക്ക് മുന്പില് ഊമ്പിപ്പോയപ്പോള്‍ ഐസിന് കോലുമാത്രം ബാക്കി.
പെട്ടെന്ന് കിടപ്പറയില്‍ വെളിച്ചം വന്നു വീണു.ചാടിപ്പിടഞ്ഞു എഴുന്നേല്ക്കാന് കണ്ണാടി വേണമെന്നായപ്പോഴാണ് നാരായണിക്ക് കമ്പരാമായണം പിടി കിട്ടിയത് .
നഗ്ന ശരീരം; കണ്ണാടിയില്‍ മാത്രമല്ല മുറിയിലാകെ പരന്നു കിടക്കുന്നു.
ഈശ്വരാ ...ഒരു തുണി പോലുമില്ല കണ്ടു പിടിക്കാന്‍ .അരിച്ചു പെറുക്കിയപ്പോള്‍ തേടിയ പാവാടവള്ളി കാലില്‍ ചുറ്റി. ഇത്തവണത്തെ ഓണത്തിന് ഈ അങ്കച്ചമയം വിപണിയിലിറക്കിയാല്‍ അറ്റാദായം സമുദായചാരപ്രകാരം പെരുന്നയ്ക്ക് പോകും .
രണ്ടു രൂപയ്ക്ക് അരിയുണ്ടെങ്കിലും ഓണത്തിന്റെ തിരക്ക് ബെവേരജസ്സില്‍ തന്നെ. അല്ലെങ്കിലും ഗോപാലേട്ടന്റെ പീടികയില്‍ തന്നെയാണ് എന്നും സീറ്റുവിഭജനവും ആള്‍ക്കൂട്ടവും. പാലും മുട്ടയും അല്പം കൃഷിയും പിന്നെ ആശാന്റെ നെഞ്ചിലെ രോമവും കൂടി ആകെ ഒരു ചേലുണ്ട് അത്രമാത്രം.
ഒന്നിച്ചുള്ള കുളി നായരുടെ കൂടെ വേണോ എന്ന മട്ടില്‍ ചിന്താവിഷ്ടയായ നാരായണി ജനലഴിയില്ലൂടെ ദൂരെ കായിക്കരയിലേക്ക് നോക്കി .
നിലാവും മണലും ചുണ്ണാമ്പ് പുരട്ടി രതിയുടെ നീലക്കയം കളിച്ച തീരപ്രദേശമാകെ ടിപ്പര്‍ലോറികള്‍ കീറി മുറിച്ചിരിക്കുന്നു .പഞ്ചായത്ത് കൊടുത്ത ലൈസന്‍സിന് വനിതാമെമ്പറും ഒപ്പിട്ടുകൊടുത്തു .
കുളിമുറിയില്‍ കയറിയപ്പോഴാണ് നാരായണി ശരീരത്തെ ആത്മീയമായി വിലയിരുത്തിയത്
സ്ത്രീയായി ജനിച്ചതും പോരാ , എവിടെയെല്ലാം സോപ്പിട്ടു തേക്കണം
സോപ്പാണെങ്കില്‍ നാണവും മാനവുമില്ലാത്ത ഒരു സ്റ്റാര്‍സിങ്ങര്‍ ജഡ്ജിംഗ് പാനലുപോലെ വടിവുതോറും മാര്‍ക്കിട്ടു കൊണ്ടിരുന്നു .പത വന്നാലും .മോളുടെ സംഗതി പോയില്ല
നായരെത്തിയപ്പോഴും നാരായണിയുടെ കുളി തെറ്റിയില്ല .തെറിച്ചു വീണ വെള്ളത്തുള്ളികള്‍ ജലദ്വൌര്‍ഭല്യം നടിച്ചു തിരിച്ചു കേറാന്‍ ശ്രമിച്ചപ്പോഴൊക്കെ ജപ്പാന്‍കുടി വെള്ളപദ്ധതി സദാചാരത്തിന്റെ പേരും പറഞ്ഞു വിലക്കികൊണ്ടിരുന്നു .
എടാ, അവളു കുളിച്ചു വെടിയാകുന്നതിനു മുന്‍പ് നമ്മള്‍ക്ക് ഓരോന്ന് അന്യോന്യം പറഞ്ഞാലോ.
ആയ്ക്കോട്ടെ. പൂജപ്പുര ജയിലിനെന്തിനാ പാറാവ്... ?
കുടിയുടെ ഏഴു വന്‍കര കയറി ശബരിമല താണ്ടി ജയമാലയിലെത്തി .വഴിക്ക് ലെനിന്റെ താടി കണ്ടപ്പോള്‍ വണ്ടി ചവിട്ടി നിര്‍ത്തി
എടാ... ഉള്ളിത്താടിയുണ്ടെന്നു കരുതി ലെനിനാവുമോ ?
കേരളത്തില്‍ രണ്ടു മുടിനാരുണ്ടായാല്‍ മതി സ്വത്വരാഷ്ട്രീയത്തിനും തിരക്കുണ്ടാവും .
എടാ അവളുടെ വല്ല ഉറിയിലും തപ്പി ഉറയുണ്ടെങ്കില്‍ എടുത്തു തയ്യാറാക്കൂ ...ഊതി പൊട്ടിക്കരുത്
നിങ്ങള്‍ ദുഫായി ദുഫായി എന്നു പറഞ്ഞതല്ലാതെ ദെയര ഫ്ലാറ്റിലോന്നും മലയാളമറിയില്ലെന്നു നടിച്ചു ലുങ്കി മാറ്റിയില്ലേ . സൗദി പോലെ .അവിടെയാണ് ശരിക്കും ഈ ഉറ.. അതിവിടെ സ്പോണ്സര് ചെയ്യണ്ട. അമേരിക്കയില്‍ സായിപ്പന്മാര് ഉപയോഗിച്ച് കളഞ്ഞത് ചൂയിങ്ങമായി ചവച്ചരച്ചു രസിക്കാതെ ഒരു നാടന്‍ ചക്ക വെട്ടി കാര്യം സാദിച്ചാലോ ?
ചക്കകുരുവിനെ പൊതിഞ്ഞു നിലക്കുന്ന പോണ്ടിയെ ഇടിച്ചിടിച്ചു പരത്തിയാല്‍ ഈ രാത്രി മകുടി ഊതി രസിക്കാം പിന്നെ , കുമാരേട്ടാ ...ന്നുള്ള ശീക്കാരവും കേള്‍ക്കാം .
അതുവേണ്ട , റോഡരികില്‍ തൊഴിലുറപ്പുകാര്‍ക്ക് ചെത്തികളിക്കാന്‍ ഇത്രയും പൊന്തയുള്ളപ്പോള്‍ നമ്മളുടെ പദയാത്ര യഥാവിധി വടക്കിന്നു തുടങ്ങട്ടെ .
ദാരിദ്ര്യത്തിന് ഒരു കോട്ടുവാ ഇടാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത വിധം മേഘങ്ങള്‍ ചന്ദ്രനെ വളഞ്ഞു വച്ചിരിക്കുന്നു. സൂര്യനില്‍ നിന്നും കടം വാങ്ങിച്ച രാവെളിച്ചം ഭൂമിയെ പുതപ്പിച്ചപ്പോള്‍തന്നെ
ഉടുത്ത കൈലി മാടികെട്ടി കവികള്‍ പുറത്തിറങ്ങി . കൂടെ കുറുനരികളും . രാത്രിക്ക് ഒരു ചന്തം വേണ്ടേ എന്ന് കരുതി അവര്‍ നിര്‍ത്താതെ നിലവിളിച്ചു കൊണ്ടിരുന്നു. സര്‍വം സഹയായ ഭൂമിദേവി
അവര്‍ക്ക് ജ്ഞാനപീഠം വരെ ഓഫര്‍ ചെയ്തു . കവികള്‍ ചാരിയിരുന്നെങ്കിലും കുറുനരികളതു കുപ്പയിലെരിഞ്ഞു.
എടാ ..സ്വാതന്ത്യ സമര സേനാനികള്‍ സ്ഥിരം വന്നു കുടിക്കാറുള്ള ചായ്പ്പു ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്നു. നീയൊരു കാര്യം ചെയ്യ് ,
ഫ്രാന്‍സിസ് പുണ്യാളന് കടപ്പുറത്ത് കൂടി നടെന്നെന്ന വിവരം ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്യ് ...
ഏകാന്തതയുടെ നൂറു സംവത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ നാരായണി കുളിച്ചുവന്നു. മതിലിനപ്പുറത്തു നിന്നും മണം കിട്ടിയപ്പോള്‍ നായര്‍ ജയിലില്‍ നിന്നും ശേഖരിച്ചുവച്ച
ചുള്ളിക്കമ്പ് ജനാല വഴി പുറത്തേക്കിട്ടു സിഗ്നലു നല്കി .പുറം കടലില്‍ നങ്കൂരമിട്ടിരുന്ന അമേരിക്കന്‍ പായ്ക്കപ്പലുകള്‍ യുദ്ധകാഹളം മുഴക്കി.
ശക്തിമാന് പൈപ്പ് സ്പോസര്‍ ചെയ്യുന്ന പാതിരാത്രി ഒന്ന് മുഴുവനുമാകാന്‍ വായനക്കാര്‍ ബഹളം കൂട്ടി തുടങ്ങി . സദാചാരബോധം തോളിലേറ്റി
കക്ഷം വിയര്ത്തിട്ടും ചിലര്‍ നിലത്തു വെയ്ക്കാന്‍ കൂട്ടാക്കിയില്ല. ലൈഗിക കാര്യങ്ങളില്‍ ശാസ്ത്രീയവും സാങ്കേതികവും ഇടപെട്ടെങ്കിലും പീയത്രോ ആര്ടിനീയെ
ഗീതകങ്ങള്‍ അവര്‍ നിരാകരിച്ചു .മറ്റു പുസ്തകങ്ങള്‍ ഒളിപ്പിച്ചു വായിച്ചു.
കേരളത്തിന്റെ വളര്‍ച്ച മുന്പില് കണ്ടു കുളിച്ചോരുങ്ങിയ നാരായണിയെ എക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷം വാദിച്ചു. കയ്യാമം വേച്ചു നടത്തിക്കുമെന്നും മുഖ്യമന്ത്രിയും.
സ്പീക്കരാവട്ടെ ദേശിയ പതാക തിരിച്ചു കെട്ടുന്നതിനിടയില്‍ റൂള്‍ എടുക്കാനും മറന്നു .
കിടക്കയില്‍ ഒരു വിവാദവിഷയമായി നാരായണി മലര്‍ന്നു കിടന്നു. അട്ടത്ത് നോക്കിയപ്പോള്‍ എക്കോ ഫെമിനിസം തലയ്ക്കു പിടിച്ച പരിസ്ഥിതി വാദിയായ ഒരു പല്ലി ചിലച്ചു പറഞ്ഞു
സ്ത്രീയെ അടിച്ചമര്‍ത്താനുള്ള പ്രാകൃതഗോത്രസമ്പ്രദായം നായന്മാര് എന്നും തുടരും ..ദെക്കാര്ടു പറഞ്ഞ പോലെ യുക്തി കൊണ്ട് ആണിനെ കീഴ്പെടുത്തണം .Respect the fraility of the earth.
ആറാം ക്ലാസില്‍ കഥകളി മാഷുടെ കീഴ്പടം കടിച്ചു ശീലിച്ച നാരായണി ചിലച്ചില്ല ".commiitment to the customer'
എഴുപതുകളില്‍ സിനിമ കണ്ടു ശീലമാക്കിയവര്‍ ഈ രംഗം മടുക്കില്ലെന്നറിയാം. രതിനിര്‍വേദത്തിന്റെ ഔടിററ് സെക്ഷനില്‍ സൂചിയുമായി വന്നു തിരക്കു കൂട്ടിയവര്‍ക്കിടയിലൂടെ നായര്‍ കിടക്കയില്‍
വന്നു വീണു . സെന്‍സര്‍ ബോര്‍ഡില്‍ നിന്നും വന്ന രണ്ടു വയസ്സന്മാര് തുപ്പലുമിറക്കി കട്ടിലിനുചുറ്റും പാഞ്ഞു നടന്നു .ഇക്കാലത്ത് നവരസങ്ങള്‍ ഏഴെണ്ണമെടുക്കാന്‍ ഉണ്ടാവില്ല
ആഴക്കടലില്‍ മീന്‍ പിടിക്കാന്‍ വന്ന തോണികള്‍ തയ്യാറായി. ഏതാദ്യം പിടിക്കണം എന്ന കാര്യത്തില്‍ മാത്രമായിരുന്നു തര്‍ക്കം .തര്‍ക്കം മൂത്തെങ്കിലും ചാണ്ടിസാറുടെ യാത്ര ഒരാളുമറിഞ്ഞില്ല .
വികാര നിര്‍വൃതിയില്‍ മുകളില്‍ റിവേര്സില് കറക്കം തുടങ്ങിയ ഫാനില്‍ നോക്കി നാരായണി വിളിച്ചു .
നായരേ ....
നാരായണീ ...
അത്രമാത്രം.... എരഡു ബര്പ്പു, എരഡു യെസരു ,*" എന്നാല്‍ ആ വാക്കുകളില്‍ ദീര്‍ഘവും ചതുരവും പുള്ളിക്കുത്തുമുള്ള സംഭാഷണപരമ്പരകള്‍ അടങ്ങിയതായി കിതപ്പുല്‍പ്പാദിക്കുന്നതിനിടയില്‍ നാരായണി ഓര്‍ത്തു .
തുടരും ....
എരഡു ബര്പ്പു, എരഡു യെസരു ,*" ( രണ്ട് വാക്കുകള്‍ ; രണ്ടു പേരുകള്‍ )
4 comments:
രസകരമായി വായിച്ചുപോകാനാവുന്നുണ്ട്. ഒരു പാട് സമകാലിക ചിത്രങ്ങളും അതിലേറെ ബിംബങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ഒരു ലക്ഷ്യത്തിൽ ശരം കൊള്ളിക്കണമെന്ന ആവേശം എഴുത്തിലില്ല. ഒരു പക്ഷെ മനഃപൂർവ്വമായി അതങ്ങിനെ ഇരിക്കട്ടെ എന്നു കരുതിയ പോലെയുണ്ട്.
ചൊക്ക് തുടരട്ടേ......ഒരു വരി വായിച്ച് ചിന്തിക്കാന്‍ നില്‍ക്കരുത്.....പിന്നെ അടുത്ത വരി വായിക്കണമെങ്കില്‍ ഒരു വര്‍ഷം ചിന്തിക്കേണ്ടി വരും....വായിച്ച് തീര്‍ന്നിട്ട് ചിന്തിക്കുക....
തല തിരിച്ച് കശക്കി പിന്നിലോട്ട് മടക്കി വെക്കുന്ന ചിന്തകള്‍....
ആഴത്തിലുള്ള എഴുത്ത്..സമകാലികപ്രശ്നങ്ങള്‍ ആക്ഷേപത്തിലൂടെ അവതരിപ്പിച്ചു..
എരഡു ബര്പ്പു, എരഡു യെസരു.... വാക്കുകളേക്കാള്‍ വാചാലം.
Post a Comment